ഷെജിനും ജോയ്സ്നയും വിവാഹം റജിസ്റ്റര്‍ ചെയ്തു; സാക്ഷികളായി സി.പി.എം നേതാക്കൾ

കോഴിക്കോട് കോടഞ്ചേരിയില്‍ പ്രണയിച്ച് വിവാഹിതരായതിന്റ പേരില്‍ വിവാദത്തില്‍ കുടുങ്ങിയ ഷെജിനും ജോയ്സ്നയും വിവാഹം റജിസ്റ്റര്‍ ചെയ്തു. കോടഞ്ചേരി സബ് റജിസ്ട്രാര്‍ ഒാഫീസിലായിരുന്നു റജിസ്ട്രേഷന്‍. സി.പി.എം,ഡി.വൈ.എഫ്.െഎ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇതര സമുദായക്കാരനായ ഷെജിന്‍ മകളെ തട്ടിക്കൊണ്ടുപോയതാണന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജോയ്സ്നയുടെ പിതാവ് ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

വിവാഹം ലൗ ജിഹാദാണെന്ന തരത്തില്‍ പരസ്യപ്രസ്താവന നടത്തിയ തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിനെതിരെ സി.പി.എം നടപടിയെടുത്തിരുന്നു.