സോളര്‍ക്കേസുമായി ബന്ധപ്പെട്ട ആരോപണത്തിലെ മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് വി.എസ്.അച്യൂതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിധി ജില്ലാ കോടതി സ്റ്റേ ചെയ്തു. പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സബ്കോടതി വിധിക്കെതിരെ വി.എസ് ജില്ലാകോടതിയില്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് സ്റ്റേ. 2013 ല്‍ ഒരു വാരികയുടെ അഭിമുഖത്തില്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസിന്‍റെ പരാമര്‍ശത്തിനെതിരെയായിരുന്നു തിരുവനന്തപുരം ജില്ലാ സബ്കോടതി വിധി. നഷ്ടപരിഹാരത്തിനു പുറമേ ഇതുവരെയുള്ള ആറു ശതമാനം പലിശയും ഉമ്മന്‍ചാണ്ടിക്ക് നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി സോളര്‍ തട്ടിപ്പു നടത്തിയെന്നായിരുന്നു വി.എസിന്‍റെ പരാമര്‍ശം. വിഡിയോ റിപ്പോർട്ട് കാണാം.