കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിൽ മുപ്പത്തിയൊന്‍പത് സാക്ഷികളെ വിസ്തരിച്ചെന്ന് പ്രതിഭാഗം അഭിഭാഷകന്‍. എല്ലാ മൊഴികളും പ്രതിക്ക് അനുകൂലമായി. ഒരു ചാനല്‍ അഭിമുഖം ഫ്രാങ്കോയ്ക്ക് അനുകൂലമായ നിര്‍ണായക തെളിവായെന്നും പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്ക് നന്ദിയെന്ന് രൂപത വ്യക്തമാക്കി. നിയമസഹായം ചെയ്തവര്‍ക്കും നന്ദി രേഖപ്പെടുത്തി പത്രക്കുറുപ്പ് പുറത്തിറക്കി.