ദൈവത്തിനു സ്തുതിയെന്ന് കോടതിക്കു പുറത്തിറങ്ങിയശേഷം ബിഷപ് ഫ്രാങ്കോ.നീതി ലഭിച്ചോ എന്ന ചോദ്യത്തോടാണ് പ്രതികരണം. വിധി കേട്ടശേഷം അഭിഭാഷകരെ ബിഷപ് ആലിംഗനം ചെയ്തു. ബിഷപ്പിന് മുദ്രാവാക്യം വിളിച്ച് അനുയായികള്‍ കോടതിവളപ്പിലെത്തി. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഏഴു കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കുറവിലങ്ങാട് മഠത്തില്‍വെച്ച് 2014 മുതല്‍ 2016വരെ കന്യാസ്്ത്രീയെ 13 തവണ ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു കേസ്.