തിക്കിലും തിരക്കിലും അമർന്നു തീരദേശ പരിപാലന അതോറിറ്റിയുടെ അദാലത്ത്

public hearing
SHARE

കൊല്ലത്ത് തീരദേശ പരിപാലന അതോറിറ്റി സംഘടിപ്പിച്ച അദാലത്ത് പ്രഹസനമായി. തീരദേശത്ത് താമസിക്കുന്നവരെ കലക്ട്രേറ്റിലേക്ക് വിളിച്ചു വരുത്തി സംഘടിപ്പിച്ച അദാലത്ത് തിക്കിലും തിരക്കിലും അമർന്നു. തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് ദശാബ്ദങ്ങളായി നിലനിൽക്കുന്ന പ്രശ്ത്തിന് പരിഹാരം തേടി 

ജില്ലയുടെ പല പ്രദേശങ്ങളിൽ നിന്ന് എത്തിയവരാണ് വലഞ്ഞത്. ആയിരത്തിലധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടേണ്ട  പരാതിപരിഹരിക്കൽ പരിപാടി കലക്ടറേറ്റിലെ കുടുസുമുറിയിലാണ് ഒതുക്കിയത്. അകത്തും പുറത്തും തിക്കും തിരക്കും. 

മൈക്ക് കൈയിൽ കിട്ടിയ പഞ്ചായത്ത് പ്രസിഡന്റുമാരും , സെക്രട്ടറിമാരും ജനങ്ങളുടെ പ്രശ്നം ആവും വിധം പറയുന്നുണ്ടെങ്കിലും ബഹളത്തിൽ മുങ്ങി.വീടു നിർമാണവുമായി ബന്ധപ്പെട്ട് ദശാബ്ദങ്ങളായി ബുദ്ധിമുട്ടുന്നവരാണ് ഏറെയും. ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങളാണ് തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്നത്

The adalat organized by summoning the coastal residents to the Collectorate was met with stampede

MORE IN SOUTH
SHOW MORE