കൊല്ലത്തെ പെരുമണ്‍- മൺറോ തുരുത്ത് പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാലത്തിന്റെ നിര്‍മാണജോലി മന്ത്രിയും ഉദ്യോഗസ്ഥരും വിലയിരുത്തി.
417 മീറ്ററാണ് പെരുമണ്‍ മണ്‍ട്രോതുരുത്ത് പാലത്തിന്റെ നീളം. 500 മീറ്റര്‍ വീതം നീളമുള്ള അപ്രോച്ച് റോഡുകളാണ് ഇരുവശങ്ങളിലും. ഏഴര മീറ്റര്‍ വീതി. ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. 42 കോടി അഞ്ചു ലക്ഷം രൂപയാണ് അടങ്കല്‍ തുക. വിനോദസഞ്ചാര മേഖലയെ ബന്ധിപ്പിച്ച് പ്രഖ്യാപിച്ച പാലത്തിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു.പാലം യാഥാര്‍ഥ്യമായാല്‍ കൊല്ലത്തു നിന്ന് മണ്‍ട്രോതുരുത്ത് വരെയുളള പത്തുകിലോമീറ്റര്‍ കുറയും.
നിലവില്‍ പാലത്തിന്റെ പൈലിംഗ് പൂര്‍ത്തിയായിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണം. വിശദമായ യോഗം ചേര്‍ന്ന് തടസങ്ങള്‍ നീക്കാന്‍ നടപടിയുണ്ടാകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രി മുഹമ്മദ് റിയാസിനൊപ്പം ഉണ്ടായിരുന്നു.