ഭരണസ്വാധീനം മുതലെടുത്ത് ചെങ്ങറയിൽ നിലയുറപ്പിക്കാനൊരുങ്ങി സി.പി.എം. കെ.എസ്.കെ.ടി.യുവും വിഷയത്തിൽ ഇടപെട്ടതോടെ സമരക്കാർക്കിടയിൽ ഭിന്നത രൂക്ഷമായി. സമരഭൂമിയിൽ കയറുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനുവും വ്യക്തമാക്കി. എന്തുവിലകൊടുകൊടുത്തും സിപിഎം കടന്നുകയറ്റത്തെ ചെറുക്കാനാണ് സമരസമിതിയുടെ തിരുമാനം.
സമരക്കാർക്കിടയിൽ ഭിന്നതരൂക്ഷമായതോടെ ചെങ്ങറയിൽ സംഘർഷവും അടിപിടിയും പതിവാണ്. ഈ സാഹചര്യം മുതലെടുക്കാനാണ് സി.പി.എം നീക്കം. കഴിഞ്ഞദിവസം ചെങ്ങറ സമരഭൂമിയുടെ പ്രവേശനകവാടത്തിൽ സി.പിഎം കൊടിനാട്ടി. എന്നാൽ ഒരുവിഭാഗം സമരക്കാർ അതുനശിപ്പിച്ചു. ചെങ്ങറയിൽ ഒരുവിഭാഗത്തിന്റെ നേതൃത്വത്തിൽനടക്കുന്ന മനുഷ്യാവകാശലംഘനം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണ് സി.പി.എം പറയുന്നത്.
എന്തുവിലകൊടുകൊടുത്തും സിപിഎം കടന്നുകയറ്റത്തെ ചെറുക്കുമെന്ന് സമരസമിതിയും ഉറപ്പിക്കുന്നു. പുതിയപാക്കേജ് സൃഷ്ടിച്ച് സമരക്കാരെ ചെങ്ങറയിൽ നിന്നിറക്കാനുള്ള തന്ത്രമാണ് സി.പിഎം ജില്ലാകമ്മിറ്റിയെ മുൻനിർത്തി സർക്കാർ പ്രയോഗിക്കുന്നത്.