മഴയൊന്നുപെയ്താൽ അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പിന്നെ ദുരിതമാണ്. യാത്രക്കാരും സമീപത്തെ കച്ചവടക്കാരും ഗതികെടും. ഇത്രയൊക്കെയായിട്ടും അധികൃതർ ഒന്നുംചെയ്യുന്നില്ലെന്നാണ് പാരാതി. ബസ് സ്റ്റാൻഡിന് പിന്നിലെ ഓടയും കലുങ്കും അടഞ്ഞതിനാൽ വെള്ളം ഒഴുകിയെത്തുന്നത് കടകളിലേക്കും സ്റ്റാൻഡിലേക്കുമാണ്. കഴിഞ്ഞദിവസങ്ങളിലെ മഴയിൽ കടകളിൽ വെള്ളംകയറി.നഷ്ടങ്ങളും ഉണ്ടായി.
കെഎസ്ആർടിസി ഡിപ്പോയിലെ ഇലക്ട്രിക്കൽ റും,കാന്റീൻ, ശുചിമുറി എന്നിവിടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശമായതിനാൽ ശുചിമുറിയിൽന്നുള്ള മലിനജലമാണ് പരന്നൊഴുകിയത്. മഴയൊന്നുചാറിയാൽ ദുരിതം പതിവാണെങ്കിലും അധികൃതർ തിരിഞ്ഞുനോക്കാറില്ലെന്നാണ് പരാതി.