രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നിരാഹാരം തുടരുന്നു; ദേശീയപാത നന്നാക്കണമെന്നാവശ്യം

കാസർകോട് മുതൽ തലപ്പാടി വരെയുള്ള ദേശീയപാത അറ്റകുറ്റ പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി നടത്തുന്ന നിരാഹാര സമരം കാസർകോട്  തുടരുന്നു. കരാറുകാരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ്  റോഡ്‌ താറുമാറാക്കിയതെന്നു ഉണ്ണിത്താൻ ആരോപിച്ചു.

രാവിലെ 9 മണിക്ക് തുടങ്ങിയ നിരാഹാരം നാളെ രാവിലെ 9 വരെ തുടരും. അസൗകര്യം മൂലം  പി. കെ കുഞ്ഞാലിക്കുട്ടി എം. പി  പങ്കെടുക്കാഞ്ഞതിനാല് മുൻമന്ത്രി എ.പി അഹമദ് അലി സമരം ഉത്ഘാടനം ചെയ്തു. മരണം വരെ നിരാഹാരം കിടക്കാനും തയ്യാറെന്നു രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടു നിരന്തര സമ്മർദം ചെലുത്തിയിട്ടും ഫലം ഉണ്ടായില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.നാളെ രാവിലെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നിരാഹാരം സമരത്തിന്റെ സമാപന ചടങ്ങിൽ സംബന്ധിക്കും.