വാടക കുടിശിക അടച്ചില്ല; ഒറ്റപ്പാലം കിൻഫ്രയിലെ ടെക്സ്റ്റൈൽ കമ്പനി അടച്ചു

വാടക കുടിശിക അടക്കാത്തതിന്റെ പേരിൽ പാലക്കാട് ഒറ്റപ്പാലം കിൻഫ്ര പാർക്കിൽ പ്രവർത്തിച്ച ഏക ടെക്സ്റ്റൈൽ കമ്പനിക്കും പൂട്ടുവീണു. നാലുകോടി രൂപ കുടിശികയുണ്ടെന്നാണ് കിന്‍ഫ്രയുടെ കണക്ക്. അടിസ്ഥാന സൗകര്യങ്ങള്‍ കിന്‍ഫ്ര ഒരുക്കിയില്ലെന്നാണ് കമ്പനി പ്രതിനിധിയുടെ ആരോപണം. 

വിദേശത്തേക്ക് തുണിത്തരങ്ങൾ കയറ്റി അയക്കുന്ന 350 തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനമാണ് കിന്‍ഫ്ര ഉദ്യോഗസ്ഥര്‍ പൂട്ടിയത്. നാലുകോടി നാലു ലക്ഷം രൂപയാണ് ടെക്സ്റ്റൈല്‍ കമ്പനി കിന്‍ഫ്രക്ക് വാടകയായി െകാടുക്കാനുളളത്. ജോലി ഇല്ലാതായതിന്റെ വിഷമത്തിലാണ് തൊഴിലാളികള്‍. 

2016ൽ പ്രവർത്തനം തുടങ്ങിയ കമ്പനിക്ക് വൈദ്യുതി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ തുടക്കത്തില്‍ ലഭിച്ചില്ലെന്ന് കമ്പനി പ്രതിനിധി ആരോപിച്ചു.

കമ്പനിയുടെ പ്രവര്‍ത്തനം ഇല്ലാതാകുന്നത് െതാഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കും.