ആവേശംവിതറി കുടുംബശ്രീഫെസ്റ്റിൽ പഴംതീറ്റിമത്സരം

കോഴിക്കോട് മഹിളാമാളില്‍ ആവേശംവിതറി  പഴംതീറ്റമല്‍സരം. ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ വനിതകളാണ് കുടുംബശ്രീയൊരുക്കിയ മല്‍സരത്തില്‍ മാറ്റുരച്ചത്.  

വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന് തയാറായി ഇരുപത്തിരണ്ട് പേര്‍. ഓരോരുത്തര്‍ക്കും മുന്നില്‍ മൂന്നുനേന്ത്രപ്പഴങ്ങളും ഒരു കുപ്പിവെള്ളവുമുണ്ട്. മല്‍സരത്തിന് മൂന്നുമിനിറ്റാണ് സമയം. ഏറ്റവും കൂടുതല്‍ പഴം അകത്താക്കിയാല്‍ ഒന്നാമതെത്താം. പക്ഷേ ഒരു നിബന്ധനയുണ്ട്. വെള്ളം കുറച്ചുമാത്രമേ കുടിക്കാവൂ.... വിസില്‍ മുഴങ്ങിയയുടന്‍ മല്‍സരാര്‍ഥികള്‍ നേന്ത്രപ്പഴം വേഗത്തില്‍ അകത്താക്കാന്‍ തുടങ്ങി.  കണ്ടുനിന്നവര്‍ ആവേശം വാരിവിതറിയപ്പോള്‍പിന്നെ വാശി അല്‍പം കൂടി.

മൂന്നുകഴിഞ്ഞ് നാലായി പിന്നെ അതിന്റെ ഇരട്ടിവരെയെയത്തി. അങ്ങനെ എട്ട് പഴം അകത്താക്കി രഞ്ജിത തീറ്റമല്‍സരത്തിന്റെ റാണിയായി. കുടുംബശ്രീ ഫെസ്റ്റിനോടനുബന്ധിച്ചാണ് പ്രത്യേക മല്‍സരം സംഘടിപ്പിച്ചത്.