കോഴിക്കോട് മിഠായിത്തെരുവ് നവീകരണം അവസാനഘട്ടത്തിൽ. നിർമാണപ്രവർത്തനങ്ങൾ ഒാണത്തിനുമുമ്പ് പൂർത്തിയാക്കും. മിഠായിത്തെരുവിനെ രാജ്യാന്തര നിലവാരമുള്ള പൈതൃകത്തെരുവാക്കിമാറ്റാനാണ് ലക്ഷ്യമിടുന്നത്.
എസ്.കെ.പൊറ്റക്കാട് പ്രതിമയുടെ സമീപം മുതൽ മേലെപ്പാളയം വരെ 400 മീറ്റർ റോഡ് മനോഹരമാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. നാലുകോടി രൂപ ചെലവഴിച്ചു നടത്തുന്ന നവീകരണത്തിന്റെ ഒന്നാംഘട്ടപ്രവൃത്തികളാണിത്. ബംഗളൂരുവിൽ നിന്നെത്തിച്ച കോബിൾ സ്റ്റോണുകൾ റോഡിൽ പതിക്കും. ഓടകളുടെ നിർമാണം പൂർത്തിയായി. വൈദ്യുതിത്തൂണുകൾക്ക് പകരം ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചു. സുരക്ഷാ നിർദേശങ്ങള്‍ പാലിച്ച് കെട്ടിടങ്ങളുടെ നവീകരണവും പൂർത്തിയായിട്ടുണ്ട്.