കണ്ണൂർ പയ്യന്നൂരിലെ എണ്ണ സംഭരണശാലയുടെ പദ്ധതി പ്രദേശത്തുനിന്ന് കുടിയൊഴിഞ്ഞ് പോകില്ലെന്ന് പ്രദേശവാസികൾ. പദ്ധതി നടപ്പിലായാൽ പതിനാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും.
കൂടുതൽ ആളുകളെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കാനാണ് ജനവാസം കുറഞ്ഞ പ്രദേശം എണ്ണക്കമ്പനികൾ തിരഞ്ഞെടുക്കാന്‍ കാരണം. പക്ഷേ തണ്ണീർത്തടങ്ങളായ വയലുകളും കൃഷിഭൂമിയും കണ്ടൽക്കാടും നശിപ്പിക്കേണ്ടിവരും. പദ്ധതി പ്രദശത്തിനോട്ചേർന്ന് താമസിക്കുന്ന വീടുകളാണ് ഒഴിപ്പിക്കേണ്ടത്. ജനിച്ചുവളർന്ന സ്ഥലംവിട്ട് എവിടേക്കും പോകില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
എന്നാൽ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. എണ്ണസംഭരണശാല മതിൽകെട്ടി വേർതിരിക്കുമെന്നാണ് പദ്ധതി റിപ്പോർട്ടിൽ പറയുന്നത്.