മലപ്പുറം തവന്നൂരിലെ സെൻട്രൽ ജയിൽ പദ്ധതിയുടെ രണ്ടാം ഘട്ടനിർമാണം വൈകുന്നു. തവന്നൂർ കൂരടയിൽ എട്ട് ഏക്കറിൽ ജയിലിന്റെ ആദ്യഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടത്തിനായി തുക അനുവദിച്ചെങ്കിലും ടെൻഡർ നടപടികളിലെ കാലതാമസമാണ് നിലവിലെ പ്രതിന്ധിക്ക് കാരണം.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് തവനൂർ ഹൈടെക് സെൻട്രൽ ജയിലിന്റെ നിർമാണം ആരംഭിച്ചത്.മൂന്ന് നിലകളിലായി ആയിരം തടവുകാരെ പാർപ്പിക്കുന്ന രീതിയിലാണ് ജയിലിന്റെ നിർമാണം വിഭാവനം ചെയ്തിരുന്നത്.ജയിൽ വകുപ്പിന്റെ കീഴിലുള്ള എട്ട് ഏക്കർ ഭൂമിയിൽ 17 കോടി രൂപ ചെലവിൽ നിർമാണവും ആരംഭിച്ചു.ആദ്യഘട്ടത്തിൽ 350 പേരെ പാർപ്പിക്കുന്നതിനുള്ള സെല്ലുകളായിരുന്നു പൂർത്തിയായത്. വൈദ്യുതീകരണം ഉൾപ്പടെയുള്ള അടിസ്ഥന സൈകര്യങ്ങൾ ഇല്ലാത്തതിൽ പ്രവർത്തനം ആരംഭിച്ചില്ല
വൈദ്യുതീകരണം, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, ഒാഫിസ് സമുച്ചയം.ക്ലിനിക്ക് സൗകര്യം എന്നിവ ഉൾപ്പെടുത്തിയായിരുന്നു രണ്ടാം ഘട്ട നിർമാണം.ഇതിനായി 14 കോടി രൂപ അനുവദിച്ചെങ്കിലും ടെൻണ്ടർ നടപടി പൂർത്തിയാവാത്തതിനാൽ നിർമാണം നീളുകയാണ്.