കാസർകോട് കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരനെതിരായ അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച നടന്നില്ല. ക്വാറം തികയാത്തതിനെതുടര്‍ന്നാണ് അവിശ്വാസം പരിഗണിക്കാന്‍ സാധിക്കാതിരുന്നത്. സി.പി.എം ആണ് ബിജെപി പ്രതിനിധിയായ വൈസ് പ്രസിഡഡിന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നത്. കോൺഗ്രസ് വിമതരും, ബി.ജെ.പിയും ചേർന്നാണ് നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത്.
അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച നടക്കണമെങ്കില്‍ പഞ്ചായത്തിലെ ആകെ അംഗങ്ങളുടെ പകുതിയിലേറെ പേര്‍ വേണമെന്നാണ് ചട്ടം. ആകെ പതിനാറ് അംഗങ്ങളാണ് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലുള്ളത്. കോണ്‍ഗ്രസ് വിമതരായ നാലുപേരും ആര്‍.എസ്.പിയുടെ ഒരംഗവും ഒരു സ്വതന്ത്രനും ഇന്നു പഞ്ചായത്തിലെത്തിയില്ല. ബിജെപി അംഗങ്ങള്‍ പഞ്ചായത്തോഫീസില്‍ വന്നെങ്കിലു ംചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഇതോടെ അവിശ്വാസം പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചു.
അവിശ്വാസപ്രമേയം പരിഗണിച്ചില്ലെങ്കിലും ഭരണനേതൃത്വത്തില കെടുകാര്യസ്ഥത പൊതുജനങ്ങളെ അറിയിക്കാനാണ് എല്‍ ഡിഎഫ് നേതൃത്വത്തിന്റെ ആലോചന. അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കുന്ന സാഹചര്യം പരിഗണിച്ച് പഞ്ചായത്തോഫീസിനുമുന്നില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. സിപിഎമ്മിനെ തോൽപ്പിക്കാനായി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം ബി.ജെപിക്ക് അനുകൂലമായി വോട്ടു ചെയ്ത ചരിത്രമാണ് കുറ്റിക്കോൽ പഞ്ചായത്തിനുള്ളത്. ബി.െജ.പിക്കൊപ്പം നിലയുറപ്പിച്ച നാല് അംഗങ്ങളെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. പിന്നീട്
കോൺഗ്രസ് വിമതരും ബി.ജെ.പിയും ചേർന്നാണ് സി.പി.എമ്മിൽ നിന്ന് ഭരണം പിടിച്ചെടുത്തത്.