വയനാട് കർലാട് തടാകം ടൂറിസം പദ്ധതിയിലെ മുഖ്യ ആകർഷണമായ സിപ് ലൈൻ പ്രവർത്തനം നിലച്ചു. ഭൂമിയുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തിയും ഡി.ടി.പി.സിയും തമ്മിലുള്ള തര്‍ക്കമാണ് കാരണം.
തടാകത്തിനു മുകളിലൂടെ ഇരുമ്പുകമ്പിയിൽ തൂങ്ങിയുള്ള സഞ്ചാരമാണ് സിപ് ലൈൻ. കർലാട് തടാകത്തിലെ മുഖ്യ ആകർഷണമായിരുന്നു ഇത്. 2016 മാർച്ച് മുതൽ പ്രവർത്തനം നിർത്തുന്നതുവരെ മുപ്പതിനായിരത്തോളം പേർ അസ്വദിച്ചു.
ഒന്നരക്കോടിയോളം രൂപയാണ് വരുമാനമുണ്ടായെന്ന് അധികൃതർ പറയുന്നു. സിപ് വേ അവസാനിക്കുന്ന ഭൂമിയും ഡിടിപിസിയും തമ്മിൽ തർക്കമുണ്ട്. ഇതോടെ സ്വകാര്യവ്യക്തി കമ്പിവേലിയിട്ടു. ഇപ്പോൾ നിയമനടപടികൾ നടക്കുകയാണ്.
തർക്കമുള്ള സ്ഥലത്തിന് തൊട്ടടുത്ത് തന്നെ സിപ് ലൈനിൻറെ യുടെ അറ്റം സ്ഥാപിക്കാൻ അനുയോജ്യമായ ഭൂമി ഡി.ടിപി.സിക്ക് കീഴിലുണ്ട്. അത് ഇവിടെ സ്ഥാപിച്ചാൽ പ്രശ്നപരിഹാരമാകുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.