പാലക്കാട് ശ്രീകൃഷ്ണപുരം മേഖലയിൽ പാടശേഖരം തരംമാറ്റുന്നതിനായി മരങ്ങൾ വച്ചുപിടിപ്പിക്കുന്നു. നെല്‍പ്പാടങ്ങളില്‍ വാഴക്കൃഷി ചെയ്യുന്നതിനൊപ്പമാണ് തേക്ക് ഉള്‍പ്പെടെയുള്ള വന്‍മരങ്ങളും വച്ചുപിടിപ്പിക്കുന്നത്.
ശ്രീകൃഷ്ണപുരം ഷെഡുംകുന്ന് അമ്പാഴപ്പുള്ളി പാടശേഖരത്തെ ഒരേക്കർ വരുന്ന നെൽപ്പാടത്ത് വരുംനാളുകളിൽ നിലമ്പൂർ തേക്ക് പച്ചവിരിക്കും. കൃഷിഭൂമി തരംമാറ്റുന്നതിന്റെ ഭാഗമായി എണ്ണൂറിലധികം തേക്ക് തൈകളാണ് ഇവിടെ വച്ചുപിടിപ്പിച്ചിരിക്കുന്നത്. വാഴകൃഷിയ്ക്കൊപ്പം പതിനൊന്നു മാസം മുൻപാണ് തേക്കിൻ തൈകൾ നട്ടത്. സമീപത്തെ നെൽപ്പാടങ്ങൾ ഏറെ ദോഷകരമാണിതെന്ന് ഇവർ പറയുന്നു.
വില്ലേജ്, സബ് കലക്ടർ, ജില്ലാ കലക്ടർ എന്നിവർക്ക് കർഷകർ പരാതി നൽകി. വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയും നെൽകൃഷി ചെയ്യുന്നവർക്ക് പുത്തൻപണക്കാരുടെ പുതിയ കൃഷിരീതി വെല്ലുവിളിയാണ്.