സൊമാലിയ വിവാദത്തിന് വഴിവച്ച കണ്ണൂർ പോരാവൂർ അമ്പലക്കുഴി കോളനിയിലെ ആദിവാസികളുടെ ജീവിതം പഴയതുപോലെതന്നെ. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സന്ദർശനംകഴിഞ്ഞ് മടങ്ങി ഒരുവർഷംകഴിഞ്ഞിട്ടും ചോർന്നൊലിക്കുന്ന വീടുകളിലാണ് ആദിവാസികളുടെ താമസം.
പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച കോൺക്രീറ്റ് വീടുകൾ. മഴപെയ്താൽ വീടിനുള്ളിൽ വെള്ളം നിറയും. കൈവശരേഖയില്ലാത്ത സ്ഥലത്ത് നിർമിച്ച പതിനെട്ട് വീടുകളിലാണ് ആദിവാസികൾ താമസിക്കുന്നത്. വിവാദമുണ്ടായ സമയത്ത് ഓടിയെത്തിയ നേതാക്കളെ പിന്നീട് കണ്ടില്ലെന്ന് കോളനിവാസികൾ പറയുന്നു.
രാഷ്ട്രീയ നേട്ടത്തിനായി ആദിവാസികളെ ഉപയോഗിച്ചതിന്റെ ശേഷിപ്പാണ് ഈ കോളനി. പാർട്ടികളെല്ലാം പരസ്പരം ആരോപണം ഉന്നയിക്കുകയും പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തു. പക്ഷേ ആർക്കും ഇവരുടെ ജീവിതാന്തരീക്ഷം മാറ്റാൻ സാധിച്ചിട്ടില്ല