മലപ്പുറം ജില്ലയിൽ ഡെങ്കിപ്പനിക്കൊപ്പം മഞ്ഞപ്പിത്തവും മലമ്പനിയും പടരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം ഈ മാസം ഇതുവരെ 14 പനിമരണങ്ങളാണ് ജില്ലയിൽ ഉണ്ടായത്
തീരദേശ മേഖലകളിലാണ് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്തത്.ഇന്നലെ മാത്രം ഏഴു പേർക്ക് സ്ഥിരീകരിച്ചു.മൂന്ന് പേർ മഞ്ഞപ്പിത്തം ബാധിച്ച് ഈ മാസം മരിച്ചു. തദ്ദേശീയ മലമ്പനിയാണ് ജില്ലയിൽ മറ്റൊരു ഭീഷണി. നിലമ്പൂർ, ആനക്കയം, മൊറയൂർ ഭാഗങ്ങളിലാണ് തദ്ദേശീയ മലമ്പനി കണ്ടെത്തിയത്.
ഇതുവരെ 14 പനി മരണങ്ങളാണ് ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ ഉള്ളത്.എന്നാൽ സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടി നോക്കിയാൽ മരണ സംഖ്യ ഇതിലും കൂടും. കോളറ സംശയ മരണം റിപ്പോർട്ട് ചെയ്ത കടലുണ്ടി നഗരത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.