കാസര്‍കോട്ട് ലീഗ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂടുതല്‍ പ്രവര്‍ത്തകര്‍ സി.പി.എമ്മിലേക്കെത്തുമെന്നും കോടിയേരി പറഞ്ഞു. ലീഗ് മുൻ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ നേതൃത്വത്തിൽ ഇരുന്നൂറ്റിയൻപതോളം പ്രവർത്തകരാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.
കുമ്പളയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടിയിലേയ്ക്ക് പുതുതായി എത്തിയവരെ സ്വീകരിച്ചു. അബ്ദുല്ലക്കുഞ്ഞിയ്ക്കുപുറമേ മഞ്ചേശ്വരത്തെ മുതിർന്ന ലീഗ് നേതാക്കളായ എം.എ ഉമ്പു മുന്നൂര്‍, മുഹമ്മദ് ചിന്തൂര്‍ എന്നിവരും സി.പി.എമ്മിലെത്തി.
മുസ്ലിം ലീഗിന്റ ജില്ലാ നേതൃത്വം മാഫിയകളുടെ കയ്യിലാണെന്നാണ് വിമതരുടെ പ്രധാന ആരോപണം. ഒപ്പം രാജ്യത്ത് വളർന്നുവരുന്ന ഫാസിസത്തിനെതിരെ ലീഗ് മൗനം പാലിക്കുകയാണെന്നും പാർട്ടിവിട്ടവർ കുറ്റപ്പെടുത്തുന്നു.