കൽപറ്റ നഗരസഭയിലടക്കം കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കാരാപ്പുഴ ഡാമിലെ വെള്ളത്തിൽ വൻ തോതിൽ കോളിഫോം ബാക്ടീരിയയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഡാമിലെ വെള്ളത്തിൽ മാലിന്യം കലർന്ന് പരിസരവാസികളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചത് മനോരമന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിയിലെ ഭക്ഷ്യ സുരക്ഷാ ലാബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. നൂറ് മില്ലി ജലം പരിശോധിച്ചതി്‍ 1600 ാണ് കോളിഫോം ബാകടീരിയയുടെ അളവ്. ഇ കോളി, ഫായ്ക്കൽ സ്ട്രെപ്ക്കോക്കൽ എന്നിവയുടെ അളവും കൂടുതലാണ്. കൽപ്പറ്റ നഗരിസഭയിലടക്കം കുടിവെള്ളത്തിന് ഉപോയഗിക്കുന്നത് ഈ ഡാമിൽ നിന്നുള്ള വെളളമാണ്.
കഴിഞ്ഞ മാസമാണ് ഡാമിലെ ചീപ്രം ഭാഗത്ത് മാലിന്യം കണ്ടെത്തിയത്. തുടർന്ന് കുടിവെള്ള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് പുറത്തു വന്നതോടെ ഡാമിലെ വെള്ളം ഉപയോഗിക്കുന്നവരിൽ ആശങ്ക വർദ്ധിച്ചു. പൊല്യൂഷൻ കൺട്രോൾ ബോർഡിൻറെ പരിശോധനാ ഇതുവരെ ഫലം ലഭിച്ചിട്ടില്ല.