കാസർകോട് മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ഒരു വിഭാഗം മുസ്്്ലീം ലീഗ് പ്രവർത്തകർ സി.പി.എമ്മിലേയ്ക്ക്. മുൻ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിടുന്നത്.
ജില്ലയിലെ ലീഗ് േനതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് പാർട്ടിവിട്ടു പോകുന്നവർ ഉയർത്തുന്നത്. പാർട്ടിയുടെ കടിഞ്ഞാൺ മാഫിയകളുടെ കൈയ്യിലാണ്. മഞ്ചേശ്വരത്തെ അണികളുമായി ഒരു ബന്ധവും നേതൃത്വം പുലർത്തുന്നില്ലെന്നും വിമതർ ആരോപിക്കുന്നു. ഒപ്പം രാജ്യത്ത് വളർന്നു വരുന്ന ഫാസിസത്തിനെതിരെ ലീഗ് നേതൃത്വം പ്രതികരിക്കുന്നില്ലെന്ന വിമർശനവുമുണ്ട്.
എന്നാൽ അച്ചടക്കനടപടി നേരിട്ടവരെ സ്വീകരിക്കുന്ന സി.പി.എം നിലപാട് ശരിയല്ലെന്നാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. പാർട്ടി വിടുന്നവരുടെ പട്ടിക പ്രസിദ്ധികരിക്കാനും നേതൃത്വം വിമതരോട് ആവശ്യപ്പെടുന്നു.
ഇന്ന് വൈകീട്ട് കുമ്പളയിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പുതുതായി എത്തുന്നവരെ സ്വീകരിക്കും.