chalakkudy-river

ചാലക്കുടി പുഴയിലേക്ക് തോന്നുംപോലെ വെള്ളം തുറന്നുവിടുന്ന തമിഴ്നാട് ഷോളയാര്‍ അധികൃര്‍ക്ക് എതിരെ പ്രക്ഷോഭം. ചാലക്കുടി പുഴ സംരക്ഷണ സമിതിയാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. 

തമിഴ്നാട് ഷോളയാര്‍, പറമ്പിക്കുളം ഡാമുകളില്‍ നൂറു ശതമാനം വെള്ളമായ ശേഷമാണ് വെള്ളം വിടുന്നത്. അതും തോന്നുംപോലെ. റൂള്‍കര്‍വ് പാലിക്കാറില്ല.  ഈ രണ്ടു ഡാമുകളില്‍ നിന്നും കേരള ഷോളയാറില്‍ നിന്നും പെരിങ്ങല്‍ക്കുത്തില്‍ നിന്നും വെള്ളം വരുമ്പോള്‍ ചാലക്കുടി പുഴയില്‍ പ്രളയമാകും. ഇതൊഴിവാക്കാന്‍ തമിഴ്നാട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനായിരുന്നു ഈ പ്രതിഷേധം. നിയമപരമായി കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകണമെന്നും ആവശ്യം.

ഇനിയും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ചാലക്കുടിയിലെ ജനങ്ങളുടെ നെഞ്ചിടിപ്പ് കൂടുതലാണ്. ഇതു തിരിച്ചറിഞ്ഞാണ് പ്രതിഷേധവുമായി ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും ഇറങ്ങിയത്. 

ENGLISH SUMMARY:

The Chalakudy River Protection Committee staged a protest against Tamil Nadu’s Sholayar dam authorities for releasing water arbitrarily, ignoring rule curve guidelines.