kottyam-rice

TOPICS COVERED

 കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലകളിലെ നെല്ല് സംഭരണ പ്രതിസന്ധിക്ക് ഇനിയും പരിഹാരം ആയില്ല. വെച്ചൂർ ദേവസ്വംകരി പാടത്ത് മാത്രം 168 ഏക്കറിലെ 25 ടൺ നെല്ലാണ് കെട്ടി കിടക്കുന്നത്. മില്ലുടമകളുമായുള്ള തർക്കങ്ങൾ പരിഹരിക്കപ്പെടാതെ വന്നതോടെ  പല പാടശേഖരങ്ങളിലും നെല്ല് കെട്ടിക്കിടക്കുകയാണ്

 

 പ്രതികൂലമായ കാലാവസ്ഥ,തുടർച്ചയായി എത്തിയ കീടശല്യം.. ഇതെല്ലാം നേരിട്ട് കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലകളിലെ കർഷകർ കൊയ്തിട്ട നെല്ലിന്റെ വലിയൊരു ഭാഗം ഇപ്പോഴും കെട്ടിക്കിടക്കുകയാണ്..വെച്ചൂർ ദേവസ്വംകരി പാടത്ത് മാത്രം 168 ഏക്കറിലെ 25 ടൺ നെല്ലാണ്  ഈർപ്പത്തിന്റെ പേര് പറഞ്ഞ് ക്വിന്റലിന് 25 കിലോ കിഴിവാണ് മില്ലുകാർ ആവശ്യപ്പെടുന്നത്. പ്രദേശത്തെ പൊതു ചിത്രവും ഇതുതന്നെയാണ്.

നെല്ലിന്റെ പരിശോധനയിൽ പോലും മില്ലുകാരെ സഹായിക്കാൻ ഉദ്യോഗസ്ഥർ ക്രമക്കേട് കാണിക്കുന്നതായാണ് കർഷകരുടെ പരാതി.

 രണ്ട് ദിവസത്തിനകം നെല്ലെടുത്തില്ലെങ്കിൽ നാളെ നെല്ലുമായെത്തി വെച്ചൂർ റൈസ് മില്ലും റോഡും ഉപരോധിക്കാനാണ് കർഷകരുടെ തീരുമാനം. ഏക്കറിന് മുപ്പത്തി അയ്യായിരം രൂപയോളം മുടക്കി ഒരോ കർഷകനും രണ്ടാം കൃഷിയിറക്കി വിളയിച്ച നെല്ലാണ് കിഴിവിൻറെ പേരിൽ പാടത്ത് കിടക്കുന്നത്..

ENGLISH SUMMARY:

Around 25 tons of paddy in Kottayam are on the verge of rotting due to the failure of the local paddy storage scheme. Farmers express frustration over the lack of timely solutions and negligence from the authorities.