ഇടുക്കിയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൂട്ടുകയാണ് സര്‍വ ശിക്ഷാ അഭിയാന്റെ സ്‌കൂള്‍ ചലെ ഹം പദ്ധതി. ദേവികുളം, പീരുമേട് താലൂക്കുകളിൽ പതിനാറ് സ്്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കിയത്.
മലയാളം മധുരമായി മൊഴിയുന്ന ഈ കുരുന്നുകള്‍ മലയാളികളല്ല. അങ്ങകലെ അസാമില്‍ നിന്ന് വന്നവർ. ചെറുപ്രായത്തില്‍ തോട്ടങ്ങളിലും വീടുകളിലും ജോലിചെയ്യാന്‍ നിര്‍ബന്ധിതരായവർ. സ്കൂൾ മുറ്റത്തെ ഈ മരത്തണലില്‍ ഇവരെ കൂട്ടി ഇണക്കിയത് അക്ഷരങ്ങളാണ്. സര്‍വ ശിക്ഷ അഭിയാന്റെ സ്‌കൂള്‍ ചലെ ഹം പദ്ധതിയുടെ വിജയം.
ഇംഗ്ലിഷ്, മലയാളം, ഹിന്ദി എന്നിവയ്ക്ക് പുറമെ അവരുടെ മാതൃഭാഷയും പഠിപ്പിക്കും. പദ്ധതി വിജയത്തിന്റെ ഫുള്‍മാര്‍ക്ക് ഏത് ഭാഷയും കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കാണ്.
ഇതര സംസ്ഥാനക്കാരായ കുട്ടികളെ സ്്കൂളില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ആദ്യഘട്ടത്തില്‍ ശക്തമായ സമ്മര്‍ദമുണ്ടായി. വീടുകള്‍ കയറി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് എസ്എസ്എ എതിര്‍പ്പുകളെ മറികടന്നു. ഒരു കുട്ടിക്ക് ആറായിരം രൂപയാണ് സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത്. പരാധീനതകള്‍ ഏറെയുണ്ടെങ്കിലും പഠനത്തില്‍ അത് പ്രതിഫലിക്കാറില്ല. ഇസ്ലിയെ ബച്ചോം കോബി ബഹുത്ത് ഗുഷ് ഹേ.