തൃശൂര്‍ എരുമപ്പെട്ടി പഴവൂരില്‍ അഞ്ഞൂറോളം നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച കേസില്‍ രണ്ടു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. സുരക്ഷിതമായി കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കര്‍ഷകരുടെ പരാതി
അഞ്ഞൂറോളം നേന്ത്രവാഴകള്‍ ഒറ്റരാത്രിക്കൊണ്ട് വെട്ടിനശിപ്പിച്ചത്. രണ്ടര ലക്ഷം രൂപയോളം നഷ്ടം. തൃശൂര്‍ പഴവൂര്‍ സ്വദേശിയായ കര്‍ഷകന്‍ ചന്ദ്രന്റെ വാഴത്തോട്ടത്തിലായിരുന്നു അക്രമം. വാഴകള്‍ വെട്ടിയിട്ടവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തിന് കഴിഞ്ഞില്ല. വ്യക്തിവിരോധമല്ലെന്നാണ് നിഗമനം. പ്രതികളെക്കുറിച്ച് സൂചനയുണ്ടെന്ന് പൊലീസ്തന്നെ പരാതിക്കാരോട് പറഞ്ഞിരുന്നു. പക്ഷേ, രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പൊലീസ് പ്രതികളെ പിടിക്കുന്നില്ലെന്നാണ് പരാതി.
പാടശേഖര സമിതി കൃഷിമന്ത്രിക്കും, ജില്ലാ കലക്ടർക്കും 250 പേർ ഒപ്പിട്ട പരാതി സമർപ്പിച്ചിരുന്നു. എന്നാല്‍ , ഇതിനു ശേഷവും അന്വേഷണ പുരോഗതിയുണ്ടായില്ല. സാമൂഹിക വിരുദ്ധരെ തുരത്താന്‍ വാഴത്തോട്ടത്തിന് ചുറ്റും ക്യാമറ സ്ഥാപിക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്.