നാൽപത്തിയെട്ട് മണിക്കൂർ നിർത്താതെ പാട്ടുകൾപാടി ചരിത്രം കുറിച്ചൊരു മലയാളി. എറണാകുളം വടക്കൻപറവൂർ സ്വദേശിയും ഗാനരചയിതാവുമായ വിജയ് നായരമ്പലമാണ് യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ അംഗീകാരം നേടിയത്.
നാൽപത്തിയെട്ട് മണിക്കൂർ.വിവിധ ഭാഷകളിലെ അറുനൂറിലധികം ഗാനങ്ങൾ. കരോക്കെ വിഭാഗത്തിൽ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ് വിജയ് നായരമ്പലം. ഒരു മണിക്കൂർ പാടി കഴിഞ്ഞാൽ അഞ്ചു മിനിറ്റ് മാത്രമേ വിശ്രമം ഉണ്ടായിരുന്നുള്ളു.യുണിവേഴ്സൽ റെക്കോഡ് ഫോറം പ്രതിനിധികളുടെ മുന്നിലായിരുന്നു പ്രകടനം. എഴുന്നൂറോളം ഗാനങ്ങളുടെ രചയിതാവാണ് വിജയ് നായരമ്പലം. ഭക്തിഗാനങ്ങളും,സംഗീത ആൽബങ്ങളുമാണ് ഏറെയും.