അറുപതിനായിരം രൂപയ്ക്ക് പിറവിയെടുത്ത തൊടുപുഴയിലെ ഇത്തിരികുഞ്ഞൻ ജീപ്പ് . മൂന്ന് മണിക്കൂർ ചാർജ് ചെയ്താൽ നാൽപത് കിലോമീറ്റർ ഓടുന്ന സുന്ദരൻ ഇലക്ട്രിക് ജീപ്പ്. ഒരു സോപ്പ് കമ്പനി മുതലാളിയുടെ സൃഷ്ടി.
ഒരു ഇലക്്ട്രിക് സ്കൂട്ടറാണ് ഈ ഇലക്ട്രിക് ജീപ്പായി പരിണമിച്ചത്. വിശ്വസിക്കാൻ പ്രയാസം കാണും വിശ്വസിച്ചേ പറ്റു. മെക്കാനിക്കോ ഇലക്ട്രിക്കൽ എഞ്ചിനിയറോ അല്ല ഇതിന്റെ സൃഷ്ടാവ് തല പുകഞ്ഞ് ചിന്തിച്ച ഒരു സാധാരണ സോപ്പു കമ്പനി മുതലാളി. പേര് ഷെബീബ്.
കഷ്ടപ്പെട്ടുണ്ടാക്കിയ ജീപ്പിന്റെ പേര് കാട്മോഷെന്നാണ്. യുവാക്കളുടെ ഹരമായ കട്ചെയ്സ് ജീപ്പിന്റെ മാതൃക. രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന ജീപ്പിൽ എല്ലാ സൗകര്യങ്ങളുമുണ്ട്.
കൗതുകം നിറയ്ക്കുന്ന ജീപ്പിന് ആരാധകരും നിരവധി. കൂടുതൽ മൈലേജും ചാർജ്ജിങ് കപ്പാസിറ്റിയുമുള്ള ജീപ്പിന്റെ രണ്ടാം പതിപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് ഷെബീബ് ഇപ്പോൾ.