അത്യാധുനിക സൗകര്യങ്ങളോടെ വടക്കന്‍ പറവൂരില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍റെ തിയറ്റര്‍ സമുച്ചയം. നാലു കോടി രൂപ ചെലവിട്ടാണ് സര്‍ക്കാര്‍ തിയറ്ററൊരുങ്ങിയത്. മുമ്പുണ്ടായിരുന്ന തിയറ്റര്‍ കെട്ടിടം പൂര്‍ണമായും നവീകരിച്ചാണ് വടക്കന്‍ പറവൂരില്‍ തിയറ്റര്‍ കോംപ്ല്സ് ഒരുക്കിയത്. പഴകി ദ്രവിച്ച കസേരകളത്രയും മാറ്റി പുഷ്ബാക്ക് സീറ്റുകള്‍ സ്ഥാപിച്ചു.
പൂര്‍ണമായും ശീതീകരിച്ച തീയറ്ററില്‍ ടു കെ പ്രൊജക്ഷനും അത്യാധുനിക ശബ്ദ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.കൈരളി,ശ്രീ എന്നീ പേരുകളിലാവും തിയറ്ററുകളുടെ പ്രവര്‍ത്തനം. കൈരളിയില്‍ മുന്നൂറ്റിയമ്പത് പേര്‍ക്കും ശ്രീയില്‍ ഇരുന്നൂറ്റി നാല്‍പ്പത്തിയഞ്ച് പേര്‍ക്കും ഇരിക്കാനുളള സൗകര്യമുണ്ട്.
സുരക്ഷയുടെ ഭാഗമായി തിയറ്ററിനു ചുറ്റും നിരീക്ഷണ കാമറകളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് മന്ത്രി എ.കെ.ബാലന്‍ തിയറ്റര്‍ സമുച്ചയം നാടിന് സമര്‍പ്പിക്കും.