കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ തന്‍റേതായ ഇടം കണ്ടെത്തിയ യുവ സംരംഭകൻ ടി ആർ ഷംസുദ്ദീൻ ഇരുപത്തിനാലാമത്തെ വയസ്സിൽ എന്‍ജിനിയറിങ് കോളേജ് സ്ഥാപിച്ചതിന്‍റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. തിയറി മാത്രം പഠിപ്പിക്കുന്ന പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്നും മാറി, വ്യവസായങ്ങൾക്ക് അനുയോജ്യമായ പ്രായോഗിക നൈപുണ്യം വിദ്യാർത്ഥികൾക്ക് നൽകുക എന്നതാണ് മെന്റർ കോളജ് മുന്നോട്ട് വെക്കുന്ന പ്രധാന ആശയം. പ്രതിമാസം രണ്ട് ലക്ഷം രൂപയെങ്കിലും ശമ്പളം നേടാൻ കഴിയുന്ന പ്രൊഫഷണലുകളെയും മികച്ച സംരംഭകരെയും സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടി ആർ ഷംസുദ്ദീൻ