AI Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷയില്‍ പുതിയ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21നാകും പരീക്ഷ നടക്കുകയെന്ന് എന്‍ടിഎ വ്യക്തമാക്കി. പരീക്ഷ എഴുതുന്നതിനായി വിദ്യാര്‍ഥികള്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും നേരത്തേ അടച്ച ഫീസ് തിരികെ നല്‍കുമെന്നും എന്‍ടിഎ അറിയിച്ചു. പരീക്ഷാനടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രമേ ആശ്രയിക്കാവൂവെന്നും സമൂഹമാധ്യമങ്ങളിലൂെട പ്രചരിക്കുന്ന കാര്യങ്ങള്‍ കണക്കിലെടുക്കരുതെന്നും വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും എന്‍ടിഎ അഭ്യര്‍ഥിച്ചു. അതേസമയം പരീക്ഷാ സമയം 15 മിനിറ്റ് കൂടി നീട്ടിയിട്ടുണ്ടെന്നും പരീക്ഷ എഴുതാനുള്ള നഗരം വിദ്യാര്‍ഥികള്‍ക്ക് ഇനിമുതല്‍ തിരഞ്ഞെടുക്കാമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സംശയങ്ങള്‍ക്ക് ഔദ്യോഗിക ഇമെയില്‍ വിലാസമായ neet-ug@nta.ac.in ലോ ഹെല്‍പ്​ലൈന്‍ നമ്പറുകളായ 011–40759000, 011–69227700 ലോ ബന്ധപ്പെടണം. അഡ്മിറ്റ് കാര്‍ഡ്,  പരീക്ഷാ സെന്‍ററുകള്‍, റിപ്പോര്‍ട്ടിങ് സമയം മറ്റ് വിവരങ്ങള്‍ തുടങ്ങിയവ എന്‍ടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വൈകാതെ ലഭ്യമാക്കും. 

മാര്‍ച്ച് മൂന്നിന് 23 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. ടെലഗ്രാം വഴി ചോദ്യപേപ്പര്‍ ചോര്‍ത്തിയ ശേഷം 15 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.  പരീക്ഷയ്ക്ക് 42 മണിക്കൂര്‍ മുന്‍പ് വാട്സാപ്പിലൂടെയാണ് ചോദ്യപേപ്പര്‍ പ്രചരിച്ചത്. ഗസ് പേപ്പറിലെ 135 ചോദ്യങ്ങളാണ് യഥാര്‍ ചോദ്യപേപ്പറിലും കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജസ്ഥാനിലെ യുവമോര്‍ച്ച നേതാവടക്കം അഞ്ചുപേര്‍ അറസ്റ്റിലായി. നാല്‍പതിലേറെ പേരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

The National Testing Agency (NTA) has officially announced that the re-examination for NEET-UG will be held on June 21, 2026, following the cancellation of the previous exam due to a massive paper leak. Students who appeared for the exam on March 3rd are not required to register again, and the NTA has confirmed that the initial exam fees will be refunded. The investigation revealed that the question paper was leaked via WhatsApp and Telegram 42 hours before the exam and sold for up to ₹15 lakh. So far, over 40 individuals, including a prominent political leader from Rajasthan, have been arrested in connection with the scam. NTA has urged students and parents to rely only on official websites and helplines for updates regarding admit cards and exam centers to avoid misinformation.