കര്‍ക്കിടകം പിന്നിട്ട് പ്രത്യാശയുടെ പൊന്നിന്‍ ചിങ്ങമെത്തി. മണ്ണറിഞ്ഞ് ജീവിക്കുന്ന മലയാളിക്ക് ഇനി പ്രതീക്ഷയുടെ നാളുകള്‍. ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു

​തലമുറകൾ കൈമാറിയ കാർഷിക പാഠങ്ങൾ പുതുതലമുറയ്ക്ക് കൗതുകമാണ്. വയലിൽ പണിയെടുക്കുന്ന കർഷകനും ഇന്ന് അപൂർവമാണ്. പഞ്ഞമാസത്തിന്‍റെ കാലം കഴിഞ്ഞ് സമ്യദ്ധിയുടെ കാലത്തെ വരവേൽക്കുകയാണ് ഓരോ കർഷകനും. കലി തുള്ളി പെയ്ത മഴ ചതിച്ചെങ്കിലും  പ്രതീക്ഷ വറ്റിയിട്ടില്ല കർഷകന്‍റെ മനസിൽ വറുതികൾ മാഞ്ഞുപോകുമെന്നും പൊൻകതിരുകൾ വിളയുമെന്നുമുള്ള ഉറച്ച വിശ്വാസത്തിൽ മലയാളി വീണ്ടുമൊരു പുതുവർഷത്തിലേക്ക്. ചിങ്ങപ്പുലരി മലയാളിക്ക് തിരുവോണപ്പുലരിയാണ്. പൂക്കളമിട്ടും സദ്യയൊരുക്കിയും തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളാണ് എങ്ങും.  

Chingamasam: A New Dawn of Hope and Harvest for Keralites:

Chingamasam marks the arrival of the auspicious month of Chingam, bringing renewed hope and ushering in the festive spirit of Onam for Malayalis. As Karkidakam concludes, farmers anticipate prosperity and the joyous celebrations of Thiruvonam, including vibrant floral carpets and grand feasts