Untitled design - 1

കടുത്ത കോൺഗ്രസ്‌ കാരനായ സലീമേട്ടൻ ഒരു കടുത്ത പി ജയരാജേട്ടൻ ഫാൻ ആയിരുന്നുവെന്ന് അഭിനേതാവ് സുബീഷ് സുധി.  അദ്ദേഹത്തിന്റെ തെളിമായർന്ന രാഷ്ട്രീയം സലീമേട്ടനെ ആകർഷിച്ചിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

2016 ഇലക്ഷൻ കാലത്ത് എറണാകുളത്തു വന്ന ജയരാജേട്ടനെ കൂട്ടി ഞാൻ പറവൂരുള്ള സലീമേട്ടന്റെ വീട്ടിൽ പോയി. ജയരാജേട്ടൻ അവിടെ ഉണ്ട് എന്നറിഞ്ഞ ഇന്നത്തെ ബഹുമാനപെട്ട സിഎം അദ്ദേഹത്തെ വിളിച്ചു തമാശക്കു ചോദിച്ചു. എന്താ സലീമേ നമ്മളെ വിട്ട് പോകുകയാണോ എന്ന്. അപ്പോൾ സലീമേട്ടൻ പറഞ്ഞ രസകരമായ മറുപടി ഇന്നും എനിക്കു ഓർമ്മയുണ്ട്. സതീശേട്ടൻ പോയാലും ഞാൻ കോൺഗ്രസ്‌ വിടില്ല, പിന്നെയും എനിക്കു ഒരു അനുഭവം ഉണ്ട് കറുത്ത ജൂതന്റെ പൂജക്ക്‌ ബദ്ധവെരികളായ സുധാകരേട്ടനെയും പി ജയരാജേട്ടനെയും സിനിമയുടെ പൂജക്ക്‌ ഒരേ വേദിയിൽ എത്തിച്ചു അന്ന് സുധാകരേട്ടന്‍ പറഞ്ഞ വാക്ക് ഉണ്ട്. സലീമിനു വേണ്ടി നമ്മൾ എല്ലാം മറന്നു ഒന്നിക്കും. സലീമേട്ടനെ അടുത്ത് അറിഞ്ഞാൽ നമ്മൾ ഹൃദയത്തോടെ ചേർത്ത് പിടിക്കും.  

ഇന്നു അമൃത ഹോസ്പിറ്റലിൽ സലീമേട്ടന്റെ രണ്ടാമത്തെ മകൻ ആരോമലിനെ കണ്ടപ്പോൾ അവന്‍ കരഞ്ഞു കൊണ്ട് പറഞ്ഞ കാര്യം നിങ്ങൾക്കു രാഷ്ട്രിയം പറഞ്ഞു അടികൂടാൻ അച്ഛനില്ലല്ലോ. അതെ പറവൂരിലെ വീട്ടിൽ ഞാൻ എന്ന അന്തം കമ്മിയെ കാത്തിരിക്കാൻ അന്തം കൊങ്ങി ഇല്ലല്ലോ?.. മനസ്സിൽ നിന്ന് മായുന്നില്ല. – സുബീഷ് സുധി കുറിച്ചു. 

 

 

ENGLISH SUMMARY:

Malayalam actor Subish Sudi shared a touching anecdote about a staunch Congress supporter, Saleemettan, who was a devoted fan of P Jayarajan. This friendship transcended political divides, highlighting a unique bond that continues to resonate with the actor.