എഴുപത്തിയേഴാം വയസ്സിലും സ്വയം അധ്വാനിച്ച് ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ഒരു മുത്തശ്ശിയുണ്ട് തൃശൂർ വിലങ്ങൻകുന്നിൽ. വിലങ്ങനെ തളരാത്ത, കമല മുത്തശ്ശിയുടെ കഥ കാണാം.
തുരുമ്പിച്ച ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ കുഞ്ഞു കട. കഷ്ടിച്ച് നാലുപേർക്ക് ഇരിക്കാം. കടയിലേക്കാവശ്യത്തിനുള്ള
വെള്ളവുമായി കൂനികൂടി നടന്നുവരുന്നൊരു മുത്തശ്ശി. വെള്ളിയാമറ്റത്തിൽ കമല. കുന്നുകയറുന്നവരെ കാത്ത് ചോറും മീൻ വറുത്തത് കട്ടൻ ചായയും ഒരുക്കി കാത്തിരിക്കും. ഭർത്താവ് മരിച്ചിട്ട് പത്തൊൻമ്പത് വർഷമായി. അന്നുമുതൽ തനിച്ചാണ്. കടയിലെത്തുന്നവർ മാത്രമാണ് കൂട്ട്. ദിവസം 100 രൂപയെങ്കിലും കിട്ടിയാലായി. എന്നാലും നിത്യേന കട തുറക്കും.