TAGS

തനിക്കെതിരായ വ്യാജ പ്രചരണങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് രേണു സുധി. രേണു അബോർഷൻ ചെയ്തുവെന്ന് ബിഗ്‌ബോസ് താരം ഹനാൻ ആരോപിക്കുന്ന പഴയ ശബ്ദരേഖ വീണ്ടും പ്രചരിക്കുന്നതിനെതിരെയാണ് രേണു രംഗത്തുവന്നത്. ഹനാൻ പറയുന്നതിൽ സത്യമുണ്ടെങ്കിൽ തെളിയിക്കാൻ രേണു വെല്ലുവിളിച്ചു.

'ഹനാൻ പറഞ്ഞ കഥകൾ വീണ്ടും വോയിസായി പ്രചരിക്കുന്നുണ്ട്. പലരും അതിടുന്നുണ്ട്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ലോകത്തിൽ ഞാൻ മാത്രമാണോ അങ്ങനെ ചെയ്ത പെണ്ണ്. നിനക്കൊക്കെ എന്തിന്‍റെ കേടാണ്. നാണമാകുന്നില്ലേ പിന്നെയും കുത്തിപ്പൊക്കി എന്നെക്കുറിച്ച് ഇങ്ങനെ സംസാരിക്കാൻ. എന്തായാലും ദിവ്യമായി ഉണ്ടാകില്ലല്ലോ. അതിന്‍റെ ഉത്തരവാദിയെ നിങ്ങൾ കൊണ്ട് വാ. എന്നിട്ട് നിങ്ങൾ ബാക്കി കാര്യം ചെയ്യ്. അല്ലാതെ എനിക്കിപ്പോൾ എന്താണ് പറയാൻ പറ്റുക' എന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ രേണു ചോദിക്കുന്നു. 

'ഞാനിതേക്കുറിച്ച് പ്രതികരിക്കാതിരിക്കുകയായിരുന്നു. കാരണം ഹനാൻ എന്‍റെ സുഹൃത്തായിരുന്നു. പുള്ളിക്കാരി എങ്ങനെയാണ് ഇങ്ങനെ തിരിഞ്ഞതെന്ന് എനിക്കറിയില്ല. ഇപ്പോൾ അവരെന്‍റെ കൂട്ടുകാരിയല്ല. എന്നെപ്പറ്റി അനാവശ്യം പറഞ്ഞാൽ അവരെന്‍റെ കൂട്ടുകാരിയല്ല. എന്താണ് അടിസ്ഥാനമെന്നറിയാതെ വെറുതെ എന്നെ ക്രൂശിക്കുന്നവരോട് പറയുകയാണ് ഞാൻ. വേറെ ചിലർ പറയുന്നത് സുധി ചേട്ടനുള്ളപ്പോൾ ഞാൻ വേറൊരാളുടെ കുഞ്ഞിനെ ​ഗർഭം ധരിച്ചെന്നാണ്'.

'സ്വന്തം വീട്ടിലെ കാര്യമന്വേഷിക്കാതെ രേണു സുധി എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്നു. നാണവും മാനവുമില്ലേ. ഹനാൻ പറയുന്നത് 22 കാരനാണെന്നാണ്. ആശുപത്രി രേഖകൾ ഒക്കെ ഉണ്ടെന്നാണ് പറയുന്നത്. എങ്കിൽ അവനെ കൊണ്ട് വരട്ടെ. ആണില്ലാതെ പെണ്ണ് ​ഗർഭിണിയാകില്ലല്ലോ. ഞാൻ അബോർഷനാക്കണമെങ്കിൽ പീഡനമായിരിക്കുമല്ലോ. ഇനി ഇതേക്കുറിച്ച് പറഞ്ഞാൽ നീയൊക്കെ ഉത്തരവാദികളെ കൊണ്ട് വാ' രേണു സുധി പറഞ്ഞു. 

ENGLISH SUMMARY:

Renu Sudhi has reacted strongly to the fake propaganda against her, particularly addressing the resurfacing of an old audio clip where Bigg Boss contestant Hanan alleged she had an abortion. Renu Sudhi challenged Hanan to prove her claims if they were true, questioning the basis of such accusations.