‘ചേട്ടാ, ചേച്ചി,മക്കളെ, കൈപ്പത്തിയാണ് നമ്മുടെ ചിഹ്നം ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്യണം’, ഏറി പോയാല്‍ രണ്ട് വാചകം, ഒരു ഷെയ്ക്ക് ഹാന്‍ഡ്, പിന്നെ ഓട്ടത്തോട് ഓട്ടം. പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ കയറിത് ഒന്നും രണ്ടുമല്ല 3000ത്തോളം വീടുകളാണ്. എടക്കരയിലെ വീടുകള്‍ തോറുമുള്ള ചാണ്ടി ഉമ്മന്‍റെ നടത്തം വെറുതെയായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നത്. എടക്കരയില്‍ യുഡിഎഫ് ലീഡുയര്‍ത്തി.
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ എടക്കര പഞ്ചായത്തിന്‍റെ പ്രചാരണ ചുമതലയാണ് പാര്‍ട്ടി ചാണ്ടി ഉമ്മനെ ഏല്‍പ്പിച്ചത്. ജനങ്ങളോട്, അടിത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് നേരിട്ട് സംവദിക്കാന്‍ ഗൃഹസന്ദര്‍ശനമാണ് ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുത്തത്. വലിയ സ്വീകാര്യതയാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ മകനാണെന്ന പരിചയപ്പെടുത്തല്‍ പ്രായം ചെന്ന പലരും ചാണ്ടി ഉമ്മനെ വാരിപ്പുണര്‍ന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും ചാണ്ടി ഉമ്മന്‍റെ വോട്ടുപിടിത്തം ഏറെ സ്വീകരിക്കപ്പെട്ടു.
ഇപ്പോഴിതാ ചാണ്ടിയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സിആര്‍ മഹേഷ് എംഎല്‍എ. എംഎല്‍എ എന്ന നിലയിൽ ചാണ്ടി ഉമ്മന്റെ പ്രവർത്തനത്തിന്റെ തുടക്കത്തിൽ ചില നേതാക്കന്മാർക്ക് പരിഭവവും നീരസവും ഉണ്ടായിരുന്നു. പലരും നേരിട്ടുമല്ലാതെയും അത് പ്രകടിപ്പിച്ചിട്ടുമുണ്ട്. ചാണ്ടി ഉമ്മന്‍ ആ ധാരണകളെയെല്ലാം തിരുത്തിക്കുറിച്ചു. ആയിരക്കണക്കിന് ഭവനങ്ങൾ സന്ദർശിച്ചു. നിലമ്പൂരിലെ തെരഞ്ഞെടുപ്പിൽ മഴയെത്തും, വെയിലത്തും, നനഞ്ഞും വിയർത്തും, നടന്നും ഓടിയും ചാണ്ടി ഉമ്മൻ ജനമനസ്സുകൾ കീഴടക്കി പ്രചരണത്തിന് നേതൃത്വം കൊടുത്തു. ജനകീയനായ ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ ചാണ്ടിയിലൂടെ ജനം ഉമ്മൻചാണ്ടിയെ കണ്ടു എന്നും സിആര്‍ മഹേഷ് കുറിച്ചു.
കുറിപ്പ്
വോട്ടുകൾ ഇരിക്കുന്ന ഇടം വീടുകൾ ആണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും പ്രധാനവും കഠിനമേറിയതുമായ ജോലി വീടുകേറ്റമാണ്..കയ്യാലകളും, മതിലുകളും, കയറ്റവും ഇറക്കവും, മഴയും വെയിലും വീട് കയറ്റത്തിന് കാഠിന്യമേറും. MLA എന്ന നിലയിൽ ചാണ്ടി ഉമ്മന്റെ പ്രവർത്തനത്തിന്റെ തുടക്കത്തിൽ ചില നേതാക്കന്മാർക്ക് പോലും പരിഭവവും നീരസവും ഉണ്ടായിരുന്നു.പലരും നേരിട്ടുമല്ലാതെയും പ്രകടിപ്പിച്ചിട്ടുമുണ്ട്. ആ ധാരണകളെയെല്ലാം തിരുത്തിക്കുറിച്ചു ആയിരക്കണക്കിന് ഭവനങ്ങൾ സന്ദർശിച്ച് നിലമ്പൂരിലെ തെരഞ്ഞെടുപ്പിൽ മഴയെത്തും,വെയിലത്തും, നനഞ്ഞു.
വീയർത്തും, നടന്നു ,ഓടിയും ചാണ്ടി ഉമ്മൻ ജനമനസ്സുകൾ കീഴടക്കി പ്രചരണത്തിന് നേതൃത്വം കൊടുത്തു.
ജനകീയനായ ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ ചാണ്ടിയിലൂടെ ജനം ഉമ്മൻചാണ്ടിയെ കണ്ടു.
ചിരിച്ചും സ്നേഹിച്ചും വിനയം കൊണ്ടും ലാളിത്യം കൊണ്ടും ജനമനസ്സുകൾ കീഴടക്കി ചാണ്ടി ഉമ്മൻ നിലമ്പൂരിൽ താരപ്രചാരകനായി മാറി.വീയർത്തു കൊണ്ട് വീടുകൾ കയറിയ പ്രിയപ്പെട്ട സഹോദരന് അഭിവാദ്യങ്ങൾ