sneha

TOPICS COVERED

കോവിഡ് അതിജീവന കവിത ചൊല്ലി നാടിനാകെ സ്നേഹ സമ്മാനമായി സ്കൂള്‍ കെട്ടിടം നിര്‍മിക്കാന്‍ വഴിയൊരുക്കിയ സ്നേഹ. എട്ടാം ക്ലാസുകാരിയുടെ കോവിഡ് കാല കവിത ബജറ്റില്‍ ഉള്‍പ്പെടുത്തി മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രതീക്ഷയുടെ വരികള്‍ ഏറ്റുചൊല്ലുകയായിരുന്നു. അഞ്ച് വര്‍ഷത്തിനിപ്പുറം പാലക്കാട് കുഴല്‍മന്ദം ഹൈസ്കൂള്‍ കെട്ടിടം തലയെടുപ്പോടെ പൂര്‍ത്തിയാകുമ്പോള്‍ ഇങ്ങനെയാവണം പുതുതലമുറയെന്ന് ഓരോരുത്തരും ആവേശത്തോടെ പറയുകയാണ്.

അതിജീവനത്തിന്‍റെ ഊര്‍ജം പേറുന്ന എട്ടാം ക്ലാസുകാരിയുടെ കവിത ധനമന്ത്രി പിന്നീട് ബജറ്റില്‍ ഉള്‍പ്പെടുത്തിയത് ചരിത്രം.  അഭിനന്ദിക്കാന്‍ വിളിച്ച മന്ത്രിയോട് അപകടാവസ്ഥയിലുള്ള വാടക കെട്ടിടത്തില്‍ പഠിക്കുന്ന കൂട്ടുകാരെ സുരക്ഷിതമാക്കണമെന്ന് മാത്രമായിരുന്നു സ്നേഹയുടെ ആവശ്യം. ചോര്‍ന്നൊലിക്കുന്ന വീടിന് പകരം സുരക്ഷിത ഇടം വേണണെന്ന് പറയാതെ സഹപാഠികളെ ചേര്‍ത്ത് പിടിച്ച ആ മനസിന്‍റെ കരുതല്‍ ഉറവ തിരിച്ചറിഞ്ഞ് ആദ്യം സ്നേഹയ്ക്ക് വീടൊരുക്കി നല്‍കി തോമസ് ഐസക്ക്. പിന്നീട് ആഗ്രഹിച്ച പോലെ വാടക കെട്ടിടത്തിന്‍റെ അരിക്ഷിതാവസ്ഥയില്‍ നിന്നും മാറി സ്കൂളിന് മികച്ച കെട്ടിടമൊരുക്കി. അതെ. സ്നേഹ ആഗ്രഹിച്ച പോലെ. ഇരുട്ട് മാറി. കോവിഡിനെ നാം അതിജീവിച്ചു. ഒപ്പം അഞ്ച് വര്‍ഷത്തിനിപ്പുറം തലയെടുപ്പോടെ അക്ഷരമധുരം നുണയാന്‍ ബഹുനില മന്ദിരവും സ്വന്തമായി.

ENGLISH SUMMARY:

Sneha, a young girl from Palakkad, captured hearts during the COVID-19 pandemic with a hopeful poem that was even quoted in the state budget by former Finance Minister Thomas Isaac. Five years later, her words have taken concrete form as a new school building stands proudly at Kuzhalmandam High School, inspiring a new generation with a story of resilience and vision.