ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

കടല്‍ എല്ലാവര്‍ക്കും ഒരു വിസ്മയമാണ്. അതുപോലെ തന്നെയാണ് ഓരോ തവണ പുതിയ അറിവുകള്‍ക്കായി കടലിന്‍റെ ആഴങ്ങളിലേക്ക് പോവുന്ന ഡോ. കെ.കെ. ബിനീഷിനും. ചെന്നൈയിലെ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ സീനിയര്‍ സയിന്‍റിസ്റ്റായ കെ.കെ. ബിനീഷ്  വിവിധ മത്സ്യങ്ങളെ തിരിച്ചറിഞ്ഞ് വര്‍ഗീകരിച്ച്  പേരുനല്‍കിയത് ഇതുവരെ 19 എണ്ണത്തിനാണ്. കേരളത്തിന്‍റെ തീരത്ത് നിന്ന് നിന്ന് കണ്ടെത്തി പേരുനല്‍കിയ  കറുത്ത നിറത്തിലുള്ള സ്രാവായ 'ഗോപാലകൃഷ്ണനാണ്' ഈ കൂട്ടത്തില്‍ ഏറ്റവും പുതിയത്.  

​കോഴിക്കോട് തിക്കോടി സ്വദേശിയായ ബിനീഷ് കുട്ടിക്കാലത്ത് ചൂണ്ടയിടാന്‍ പോയതാണ് മത്സ്യ ഗവേഷണത്തിലേക്ക് തിരിയാന്‍ കാരണം. കുട്ടിക്കാലത്ത് തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ സ്ഥിരമായി മീന്‍പിടിക്കാന്‍ പോവാറുണ്ടായിരുന്നു. ഇങ്ങനെയാണ്  മീനുകളെ കുറിച്ച് പഠിക്കാനുള്ള ആഗ്രഹമുണ്ടായത്. 2008 മുതല്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ജോലി ചെയ്യുന്ന  ബിനീഷ് ആഴക്കടലില്‍ നിന്ന് ആണ് ഭൂരിഭാഗം മീനുകളെയും കണ്ടെത്തി പേരുകളിട്ടത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നും ഗള്‍ഫ് ഓഫ് മന്നാറില്‍ നിന്നുമാണ് കൂടുതല്‍ മീനുകളെയും തിരിച്ചറിയാന്‍ സാധിച്ചത്. ഇന്‍റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് സ്കൂബ ഡൈവര്‍ കൂടിയാണ് ബിനീഷ്.  കുസാറ്റില്‍ നിന്നാണ് ബിനീഷ് പിഎച്ച്ഡി  നേടിയത്. കടലില്‍ സ്കൂബ ഡൈവ് ചെയ്ത പാറയിടുകുകളിലും പവിഴ പുറ്റുകള്‍ക്കിടിയിലും കാണുന്ന മീനുകളുടെ ഫോട്ടോയും വീഡിയോയും എടുക്കും. പിന്നീട് ഇവയെ പിടികൂടി കരയിലെത്തിച്ച് ഡിഎന്‍എ അടക്കം പരിശോധിച്ചാണ് ഏത് വര്‍ഗത്തില്‍പ്പെടുന്നവയാണെന്ന് തിരിച്ചറിയുന്നത്. ദിവസങ്ങളും മാസങ്ങളും നീളുന്ന പ്രക്രിയയാണ് വര്‍ഗീകരിക്കുന്നതെന്ന് ഡോ.ബിനീഷ് പറയുന്നു

പുതിയ സ്രാവ് ഗോപാലകൃഷ്ണന്‍

ഈ മാസം തിരിച്ചറിഞ്ഞ സ്രാവിന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ മുന്‍ ഡയറക്ടറായിരുന്ന ഡോ.ഗോപാലകൃഷ്ണന്‍റെ പേര് ആണ് നല്‍കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സ്രാവിനെ കണ്ടെത്തിയത് കൊല്ലം തീരത്ത് നിന്നാണ്. 30 സെന്‍റിമീറ്റര്‍ മുതല്‍ 50 സെന്‍റിമീറ്റര്‍ വരെ നീളമാണ് സ്രാവിനുള്ളത്. ആഴ‌ക്കടലില്‍ 300 മീറ്റര്‍ താഴെയാണ് ഇത്തരം സ്രാവുകളെ കാണുന്നത്. വെളിച്ചം കുറഞ്ഞ ഭാഗത്ത് കാണപ്പെടുന്നതുകൊണ്ടാണ് കറുത്ത നിറം ലഭിച്ചത്. വിപണിയില്‍ സാധാരണയായി ഇവയെ കാണാറുണ്ടെങ്കിലും പേര് നല്‍കുന്നത് ഇതാദ്യമാണ്.

ENGLISH SUMMARY:

Senior scientist K.K. Bineesh identifies various fish