സിപിഎമ്മുമായി ഉടക്കി നില്‍ക്കുന്ന പത്മകുമാറിനെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ച് പിവി അന്‍വര്‍. പൊതുപ്രവർത്തകൻ എന്ന നിലയിൽ പത്മകുമാർ ഒരു വലിയ കള്ളം പറഞ്ഞുവെന്നും, ആ കള്ളം സത്യമാണെന്ന് തെളിയിക്കേണ്ട ബാധ്യത പത്മകുമാറിനുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
"ഞാൻ വിളിച്ചു" എന്ന് നിങ്ങൾ പറഞ്ഞത് കള്ളമാണ്. അല്ലാ എങ്കിൽ പൊതുസമൂഹത്തിന്റെ മുൻപിൽ നിങ്ങൾ തെളിയിക്കേണ്ടിയിരിക്കുന്നു. തെളിവുകൾ നൽകേണ്ടിയിരിക്കുന്നു. പി വി അൻവറിന്റെ ചിലവിൽ അങ്ങനെ ഓസിന് നേതാവാവേണ്ട. പത്മകുമാറിനെ പോലുള്ള ഹതഭാഗ്യരെ നാലാൾ അറിയുക പോലുമില്ല. ഇനി പത്മകുമാറിന് സീറ്റ് ഒക്കെ ചോദിക്കാം. പി വി അൻവർ ഒരു "ബ്രാൻഡ്" ആണെന്നും, അൻവർ വിളിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയാൽ എന്തെങ്കിലും "എച്ചിൽ കഷ്ണം" ലഭിക്കുമെന്നും മനസ്സിലാക്കിയ പത്മകുമാറിന്റെ "സ്മാർട്ട്നെസിന്" ഞാൻ നൂറു മാർക്ക് നൽകും " – അന്‍വര്‍ പരിഹാസ രൂപേണ കുറിച്ചു.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
"ആളെ മനസിലായോ?"
സംസ്ഥാന സർക്കാർ പൊതു ചെലവിൽ നിന്നും, പാർട്ടി ഫണ്ടിൽനിന്നും നടത്തുന്ന പി.ആർ വർക്കിലൂടെ എപ്പോഴും "പ്രോജക്ട്" ചെയ്യപ്പെടുന്നത് മുഖ്യമന്ത്രിയും മുഹമ്മദ് റിയാസും ആണ്. സംസ്ഥാന ഗവൺമെൻ്റിൻ്റെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്ക് പോലും ഇവിടെ ഇടമില്ല. സഖാവ് കെ.കെ ശൈലജ ടീച്ചറെ പോലെ വ്യക്തിപ്രഭാവമുള്ളവരെ "നമ്മൾ" പണ്ടേ മാറ്റി നിർത്തിയിട്ടുണ്ട്.
പത്മകുമാറിനെ പോലുള്ള ഹതഭാഗ്യരെ നാലാൾ അറിയുക പോലുമില്ല. ഇനി പത്മകുമാറിന് സീറ്റ് ഒക്കെ ചോദിക്കാം.
പി വി അൻവർ ഒരു "ബ്രാൻഡ്" ആണെന്നും, അൻവർ വിളിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയാൽ എന്തെങ്കിലും "എച്ചിൽ കഷ്ണം" ലഭിക്കുമെന്നും മനസ്സിലാക്കിയ പത്മകുമാറിന്റെ "സ്മാർട്ട്നെസിന്" ഞാൻ നൂറു മാർക്ക് നൽകും. ഫാഷിസം എന്ന ഒന്നില്ലെന്നും, ആർ.എസ്.എസിനെക്കാൾ വലിയ ശത്രുവാണ് പി വി അൻവർ എന്നതുമാണല്ലോ "പാർട്ടി ക്ലാസ്". ബിജെപി നേതാക്കൾ സന്ദർശിച്ചിട്ടും കിട്ടാത്ത മൈലേജ് അല്ലേ ലഭിച്ചത്!.
പക്ഷേ,
പൊതുപ്രവർത്തകൻ എന്ന നിലയിൽ പത്മകുമാർ പറഞ്ഞ കള്ളം സത്യമാണെന്ന് തെളിയിക്കേണ്ട ബാധ്യത പത്മകുമാറിനുണ്ട്.
പത്മകുമാറിനെ ഞാൻ വെല്ലുവിളിക്കുകയാണ്.
"ഞാൻ വിളിച്ചു" എന്ന് നിങ്ങൾ പറഞ്ഞത് കള്ളമാണ്.
അല്ലാ എങ്കിൽ പൊതുസമൂഹത്തിന്റെ മുൻപിൽ നിങ്ങൾ തെളിയിക്കേണ്ടിയിരിക്കുന്നു. തെളിവുകൾ നൽകേണ്ടിയിരിക്കുന്നു.
"പി വി അൻവറിന്റെ ചിലവിൽ അങ്ങനെ ഓസിന് നേതാവാവേണ്ട"