5 ദിവസം തുടർച്ചയായി മഴയുണ്ടാകുമെന്ന് കേന്ദ്ര നിർദേശമുണ്ടായിരുന്നെന്നും മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും റവന്യുമന്ത്രി എ.പി അനില്‍കുമാര്‍. ദുരിതാശ്വാസ കാംപുകൾ ആരംഭിച്ചു കഴിഞ്ഞു. രാവിലെ 11ന് ശേഷം മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍.മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.