മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി എന്ന അഭ്യൂഹങ്ങൾക്കിടെ ചാണ്ടി ഉമ്മൻ എംഎൽഎയും മാതാവ് മറിയാമ്മ ഉമ്മനും മുതിർന്നനേതാവ്എ.കെആൻറണിയുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദർശനം മാത്രമാണെന്ന് എ കെ ആൻറണിയും ചാണ്ടി ഉമ്മനും പറഞ്ഞു. ജനം വെറുത്തിട്ട് എന്ത് സ്ഥാനം കിട്ടിയിട്ട് കാര്യം എന്ന പിതാവിൻ്റെ വാക്കുകൾ ഓർക്കുന്നു. കേരളത്തിൻറെ മകൻ എന്ന സ്ഥാനം തനിക്കുണ്ട്. ജീവിതംകൊണ്ട് മറുപടി പറയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മന്ത്രിസ്ഥാനത്തിന് തന്റെ പേര് ഒരിക്കലും പരിഗണിച്ചിട്ടില്ല. തൻറെ പേര് മാധ്യമങ്ങൾ ഉണ്ടാക്കിയതാണെന്നും ചാണ്ടി ആരോപിച്ചു.