kodiyeri-vs-pinarayi-1004

വീണാ വിജയനെതിരായ കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ എന്ന പരാമര്‍ശമാണ് പാര്‍ട്ടി പ്രതിരോധത്തിന് കാരണമെന്ന പിണറായിയുടെ വാദത്തോടെ കോടിയേരി പാര്‍ട്ടി സെക്രട്ടറി പദവി ഒഴിഞ്ഞതെന്തിനെന്നത് ചര്‍ച്ചയാകുന്നു. കോടിയേരിയെ പരാമര്‍ശിക്കാത്ത കേസില്‍ പിന്നെ എന്തിന് അദ്ദേഹം സെക്രട്ടറി പദവിയില്‍ നിന്ന് മാറി നിന്നുവെന്നതാണ് ചോദ്യം.  മകന്റെ അറസ്റ്റിനു പിന്നാലെ സ്ഥാനം ഒഴിഞ്ഞ കോടിയേരി ബിനീഷ് ജയില്‍മോചിതനായ ശേഷം സെക്രട്ടറി സ്ഥാനത്ത് തിരികെ എത്തുകയും ചെയ്തിരുന്നു.  

വീണാ വിജയന്‍റെ സി.എം.ആര്‍.എല്‍ ഇടപാടിനെപ്പറ്റിയുള്ള കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ എന്ന് പറഞ്ഞിരിക്കുന്നത് കൊണ്ടാണ് പാര്‍ട്ടി പ്രതിരോധം തീര്‍ക്കുന്നത് എന്നാണ് പിണറായി വിജയന്‍റെ വാദം. ബിനീഷിന്‍റെ കേസില്‍ കോടിയേരിയെപ്പറ്റി പരാമര്‍ശിച്ചിട്ടില്ലാത്തതിനാലാണ് പ്രതിരോധം തീര്‍ക്കാതിരുന്നത് എന്ന സൂചയനാണ് പിണറായി നല്‍കിയത്. മകനെ എതിരെ കേസ് ഉയര്‍ന്നപ്പോള്‍ കോടിയേരിയെ മാറ്റി നിര്‍ത്തിയിട്ട്  ഇപ്പോള്‍ മാറ്റി പറയുന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നു.

കോടിയേരി മാറി നിന്നെങ്കില്‍ മുഖ്യമന്ത്രിയും മാറി നല്‍ക്കണ്ടേ എന്ന ചോദ്യത്തെ പ്രതിരോധിക്കാനാണ് പൂതിയ വാദം. മകന്‍റെ കേസില്‍ പാര്‍ട്ടി കോടിയേരിയെ ബന്ധപ്പെടുത്തയില്ലായിരുന്നെങ്കില്‍ പിന്നെ എന്തിന് മാറ്റി നിര്‍ത്തി എ.വിജയരാഘവനെ  ആക്ടിങ് സെക്രട്ടറിയാക്കി എന്നതിന് പാര്‍ട്ടിക്ക് ഉത്തരം പറയേണ്ടി വരും.  അന്ന് ബിനീഷിന്‍റെ കേസില്‍ കോടിയേരി എടുത്ത നിലപാട് വീണ്ടും വീണ്ടം പരാമര്‍ശിക്കപ്പെടുന്നുമുണ്ട്.

2020 ഒകടോബര്‍ 29ന് ബിനീഷ്  ജയിലായതിന് പിന്നാലെ നവംബര്‍ ആദ്യവാരമാണ്  സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരിയെ നീക്കിയത്. ബിനീഷ് 2021 ഒക്ടോബര്‍ 30ന് ജയില്‍ മോചിതനായതിന് പിന്നാലെ  കോടിയേരി 2021 ഡിസംബറില്‍‌ സെക്രട്ടറി പദവിയില്‍ തിരികെ എത്തുകയും ചെയ്തു. ഇതേ മാതൃക പിന്തുടര്‍ന്നാല്‍ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടി വരും. സര്‍ക്കാരുമായി ബന്ധമുള്ള കമ്പനികളുമായി നേതാക്കളുടെ മക്കള്‍ നടക്കുന്ന ബിസിനസ് ഇടപാടുകളെപ്പറ്റി പാര്‍ട്ടി വ്യക്തത വരുത്തുകയും വേണം.

ENGLISH SUMMARY:

The CPI(M) is facing renewed internal debate after Chief Minister Pinarayi Vijayan defended the party’s stance in the Veena Vijayan case by citing her as his daughter. This has reignited questions on why Kodiyeri Balakrishnan had to resign as party secretary during his son Bineesh’s arrest, even though his name wasn’t mentioned in the case. The comparison between the two leaders’ responses is creating discomfort and demands for clarity within the party.