പ്രളയകാലത്ത് നാടിനെ ചേർത്തുനിർത്തിയ സലിംകുമാറിനെ ഓർത്തെടുത്ത് സുഹൃത്തുക്കളും നാട്ടുകാരും. 2018ലെ പ്രളയകാലത്ത് പറവൂരിലെ ലാഫിങ് വില്ലയിൽ സലിംകുമാർ അമ്പതോളം നാട്ടുകാർക്കാണ് അഭയം നൽകിയത്.
നാടൊന്നാകെ വിഷമത്തിലായ ആ പെരുമഴക്കാലത്തെ പ്രളയദിനങ്ങൾ. സലിം കുമാറെന്ന മനുഷ്യസ്നേഹിയെ നാട് കൂടുതൽ അറിഞ്ഞ കാലം. ചിരിയോടെ സലിം നാട്ടുകാരെ വീണ്ടും ചേർത്ത് നിർത്തിയ കാലം. അമ്പതോളം പേർക്ക് താമസവും ഭക്ഷണവും സ്വന്തം വീട്ടിലൊരുക്കി സലിം കുമാർ.
പതിനാറ് വർഷം മുൻപാണ് സലിം ഈ വീട് പണിഞ്ഞത്. പ്രളയകാലത്ത് സലിമിന്റെ സ്നേഹം അറിഞ്ഞവർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ് ഈ വീട്. ലാഫിങ് വില്ല. ചിരിയുടെ ഉടയോൻ ഇനി ഓർമ.