ഒരൊറ്റ മഴ പെയ്തപ്പോഴേയ്ക്കും വെള്ളം കുത്തിയൊലിച്ച് അടുത്തിടെ കോടികൾ മുടക്കി നവീകരിച്ച തിരുവനന്തപുരത്തെ പി ഡബ്യു ഡി റോഡ്. പോത്തൻകോട് - മംഗലപുരം റോഡിൽ കരൂർ ഭാഗത്ത് റോഡിൽ നിന്നുള്ള വെള്ളം ക്ഷേത്രത്തിലും വീടുകളിലും ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. 67 കോടി രൂപ മുടക്കിയാണ് റോഡ് നവീകരിച്ചത്.
റിലെല്ലാം റിയൽ അല്ലെന്ന് പറയാറുണ്ട് , നേരിട്ട് കാണാൻ പോത്തൻകോടേയ്ക്ക് വന്നാൽ മതി. ഇന്നലെ മിനിറ്റുകൾ മാത്രം നീണ്ട മഴയിൽ റോഡെല്ലാം തോടായി , വീടിനുള്ളിലേയ്ക്ക് വഞ്ചിയിൽ പേകേണ്ട സ്ഥിതിയുമായി.
റോഡ് ഒക്കെ ഗംഭീരമായി പണിതു പക്ഷേ ഓടയുടെ വലിപ്പം മാത്രം കൂട്ടിയില്ല, വരും ദിവസങ്ങളിൽ മഴ പെയ്താൽ ഇതിലും വലിയ ദുരിതം നാട്ടുകാർ പ്രതീക്ഷിക്കുന്നുണ്ട്. അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.