നടി ആക്രമണക്കേസിൽ വിധി പുറപ്പെടുവിച്ച ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് ഇവരെ മാറ്റുന്നത്. നിലവിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ കെ.കെ. ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും. ഇത് സ്വാഭാവിക സ്ഥലംമാറ്റമാണെന്ന് വിവരമുണ്ട്. ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിൽ ജഡ്ജി ഹണി എം. വർഗീസിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു. 

 

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെയാണ് ജഡ്ജി ഹണി എം. വർഗീസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. ഇതിനെത്തുടർന്ന്, ജഡ്ജിക്കെതിരായ സൈബർ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ജഡ്ജിയെ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു

ENGLISH SUMMARY:

Judge Honey M. Varghese, who delivered the verdict in the actress assault case, has been transferred. She has been moved from the Ernakulam Principal Sessions Court to the Alappuzha District Court. Currently, K.K. Balakrishnan, the Principal Sessions Judge of Alappuzha, will take charge as the Ernakulam Principal Sessions Judge. Reports suggest that this is a routine transfer.