ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടും. രാവിലെ 10 മണിമുതല്‍ രാത്രി 12 മണിവരെയാക്കാനാണ് തത്വത്തില്‍ തീരുമാനം. എക്സൈസിന്റെ ശുപാര്‍ശയിലാണ് നീക്കം. ഉത്തരവ് വൈകാതെ ഇറങ്ങും. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. 

വിനോദസഞ്ചാര മേഖലയുടെ വളർച്ച മുൻനിർത്തിയാണ് ഇത്തരമൊരു പരിഷ്കാരം കൊണ്ടുവരുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. വിനോദസഞ്ചാരികൾക്ക് രാത്രികാലങ്ങളിൽ കൂടുതൽ സമയം ലഭ്യമാക്കുന്നത് ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്ന് എക്സൈസ് മന്ത്രിയുമായി നടന്ന ചർച്ചകളിൽ വിലയില്‍. ബാർ ഉടമകൾ ദീർഘകാലമായി ഉന്നയിച്ചിരുന്ന ഈ ആവശ്യം സർക്കാർ അംഗീകരിക്കുന്നതോടെ പ്രതിദിനം രണ്ട് മണിക്കൂർ അധികം പ്രവർത്തന സമയം ബാറുകൾക്ക് ലഭിക്കും.

തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സാധ്യതയുണ്ട്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനം വിവിധ കോണുകളിൽ നിന്ന് ഇതിനോടകം ഉയർന്നു കഴിഞ്ഞു. നേരത്തെ പുതുവത്സര വേളയിൽ സമയം നീട്ടി നൽകിയപ്പോൾ ഉണ്ടായ വിവാദങ്ങൾ കണക്കിലെടുക്കുമ്പോൾ, എല്ലാ ദിവസവും സമയം വർധിപ്പിക്കാനുള്ള നീക്കം കടുത്ത രാഷ്ട്രീയ പോരിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്. വരും മണിക്കൂറുകളിൽ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും സാമൂഹിക സംഘടനകളുടെയും ഔദ്യോഗിക പ്രതികരണങ്ങൾ പുറത്തുവരുന്നതോടെ വിഷയം കൂടുതൽ സജീവമാകും.

ENGLISH SUMMARY:

Extended bar timings in Kerala are set to be implemented, moving from the current 11 AM to 11 PM to 10 AM to 12 AM. This decision, based on excise recommendations and aimed at boosting tourism, is expected to bring significant changes to the state's hospitality sector.