peroorkada-police-station

തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാലമോഷണക്കേസിൽ പരാതിക്കാര്‍ക്കും പൊലീസുകാർക്കും എതിരെ കേസെടുത്തു. ബിന്ദു ജോലി ചെയ്തിരുന്ന വീടിന്റെ ഉടമ ഓമന ഡാനിയേൽ, മകൾ നിഷ , ഈ കേസിൽ സസ്പെൻഷനിലുള്ള എസ് ഐ പ്രസാദ്, എ.എസ്.ഐ  പ്രസന്നൻ എന്നിവർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.

വീട്ടുജോലിക്കാരി ബിന്ദു സ്വർണം  മോഷ്ടിച്ചെന്ന് വ്യാജപരാതി നൽകിയ ഓമന ഡാനിയലിനെതിരെ കേസെടുക്കാൻ എസ്​സി–എസ്ടി കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഓമന ഡാനിയേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്  പേരൂർക്കട പൊലീസ് ബിന്ദുവിനെ സ്റ്റേഷനിൽ എത്തിച്ച് മാനസികമായി പീഡിപ്പിച്ചത്.

20 മണിക്കൂർ ബിന്ദു അനുഭവിച്ച യാതന മനോരമ ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ  എസ്ഐയെയും എഎസ്ഐയേയും  സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. 

ENGLISH SUMMARY:

In the Peroorkada fake gold chain theft case in Thiruvananthapuram, police have filed cases against homeowner Omana Daniel, her daughter Nisha, and suspended SIs Prasad and Prasannan. The SC-ST Commission had ordered action against Daniel for lodging a false complaint against domestic worker Bindu, who was mentally harassed.