ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം വാഹനാപകടം. ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് കയറി. ബസിൽ ഉണ്ടായിരുന്ന 28 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. രാത്രി 2.50 നാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അരൂര്‍ മേല്‍പ്പാലത്തിന്‍റെ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഭാരവാഹനങ്ങള്‍ വഴിതിരിച്ചുവിടാറാണ് പതിവ്. ഇത്തരത്തില്‍ ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപടകത്തില്‍പ്പെട്ടത്. 45 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
ഡ്രൈവര്‍ മൂന്ന് ദിവസമായി ഉറങ്ങിയിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുമ്പളം സ്ഥിരം അപകടമേഖലയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.