renu-sudhi-kollam

തനിക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് രേണു സുധി. ജാതിയും ജീവിതസാഹചര്യങ്ങളും പറഞ്ഞുവരെ ചിലര്‍ സൈബര്‍ ആക്രമണം നടത്താറുണ്ട്.  അത്തരക്കാര്‍ക്ക് മറുപടി നല്‍കും. പക്ഷേ അത് അവരേപോലെ  മോശം ഭാഷയിലായിരിക്കില്ലെന്നും രേണു പറഞ്ഞു. എല്ലാം സഹിക്കാന്‍ താന്‍ മദര്‍ തെരേസയോ സന്യാസിനിയോ അല്ലെന്നും മനുഷ്യസ്ത്രീയാണെന്നും  രേണു കൂട്ടിച്ചേര്‍ത്തു. 

രേണുവിന്‍റെ വാക്കുകള്‍

ജാതി വിളിച്ച് ആക്ഷപിക്കുന്നതൊക്കെ തെറ്റാണ്. ഞാന്‍ ഉന്നതകുല ജാതയൊന്നുമല്ല. എന്നെ അട്ടപ്പാടി, കോളനി എന്നൊക്കെയാണ് ചിലര്‍ വിളിക്കുന്നത്. ഞാന്‍ കോളനിയില്‍ താമസിച്ചയാളാണ്. സുധി ചേട്ടന്‍ മരിച്ച സമയത്ത് ഞങ്ങള്‍ കോളനിയിലാണ് താമസിച്ചത്. ഞങ്ങള്‍ക്ക് അന്ന് അതിനുള്ള സാഹചര്യമേ അന്ന് ഉണ്ടായിരുന്നുള്ളു. അവിടെ ഒരു വാടക വീട്ടിലായിരുന്നു. എന്നോട് നീ ആ കോളനിയില്‍ താമസിച്ചവളല്ലേടീ എന്ന് ചോദിച്ചാല്‍ അതേ ഞാന്‍ കോളനിയാണ് നിനക്കെന്താ എന്നേ തിരിച്ച് ചോദിക്കു. ഞാന്‍ മദര്‍തെരേസയൊന്നുമല്ല എന്ത് പറഞ്ഞാലും മിണ്ടാതിരുന്ന് കേള്‍ക്കാന്‍. പക്ഷേ അവരൊന്നും പറയുന്ന പോലെ ചീത്തവാക്കൊന്നും ഞാന്‍ പറയില്ല. നീ പോടി എന്ന് പറഞ്ഞാല്‍ അതുപോലെ പോടി എന്ന് തന്നെ പറയും. കാരണം ഞാന്‍ സന്യാസിനി ഒന്നും അല്ലല്ലോ തിരിച്ച് പ്രതികരിക്കും. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരുണ്ട് അവര്‍ക്ക് ഒരുപാട് നന്ദി.

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ വൈറൽ താരമാണ് രേണു സുധി. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളും മുന്‍നിര്‍ത്തിയാണ് വിമര്‍ശനങ്ങള്‍.

ENGLISH SUMMARY:

Actress and influencer Renu Sudhi has responded firmly to ongoing cyber attacks against her, calling for responsible online behavior and stronger action against digital harassment.