അറസ്റ്റിലായ റാപ്പർ വേടനെതിരെ മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി വനം വകുപ്പ്. വേടന് പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത് കുമ്പിടി എന്നയാൾ ആണെന്ന് ഫോറസ്റ്റ് റേഞ്ചർ ആർ. അധീഷ് പറഞ്ഞു. രഞ്ജിതിനെ കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങി. അതേസമയം, കേസില്‍ വേടനെ കോടതി വനംവകുപ്പ് കസ്റ്റഡിയില്‍വിട്ടു. രണ്ടുദിവസത്തേക്കാണ് കസ്റ്റഡി. ഇന്ന് എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നാളെ തൃശൂരിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുക്കും. മേയ് രണ്ടിന് വേടന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും
കഞ്ചാവ് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ, വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടൻ്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. രാത്രി മേക്കപ്പാല ഫോറസ്റ്റ് ഓഫീസിൽ എത്തിച്ച വേടനെ ചോദ്യം ചെയ്തു. തുടർന്ന് ഇന്ന് രാവിലെ ഒൻപതിന് കോടനാട്ടുള്ള മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലെത്തിച്ചും ചോദ്യം ചെയ്തതു. രഞ്ജിത് കുമ്പിടിയെ തനിക്കറിയില്ലെന്ന് വേടൻ മാധ്യമങ്ങളോട് ആവർത്തിച്ചു. എല്ലാം അധികാരികളോട് പറഞ്ഞിട്ടുണ്ടെന്നും വേടൻ പറഞ്ഞു.
വേടന് പുലിപ്പല്ല് നൽകിയ, ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത്തിനെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇയാളുമായി ഇൻസ്റ്റാം ഗ്രാം വഴി വേടന് ബന്ധമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് വേടനെ കോടതിയിൽ ഹാജരാക്കിയത്.